ഈ ബ്ലോഗ് തിരയൂ

2011, ഫെബ്രുവരി 7, തിങ്കളാഴ്‌ച

നൊമ്പരങ്ങള്‍

കവിത :-
പറയാതിരിക്കാന്‍ വയ്യ എനിക്കെന്റെ
പതറും മനസ്സിന്റെ നൊമ്പരങ്ങള്‍

കരയാതിരിക്കാന്‍ വയ്യ എനിക്കെന്റെ

കനല്‍ ഒന്നെരിഞ്ഞമാര്നീടുവനായി

ഗൃഹവും ഗ്രാമവും മടുത്ത് നാന്‍ ഇന്നലെ

തേടി അലഞ്ഞു കണ്ടെത്തി ഈ ജീവിതം

അംബര ചുംബിയം സവ്ധങ്ങള്‍ പിന്നെ

ആടംബരത്തിന്റെ വാഹനങ്ങള്‍

അത്തരിന്‍ പൂമണം വീശും ലിബാസുകള്‍

അക്കര കാഴ്ചകള്‍ അന്നെത്ര മനോഹരം

വര്‍ഷങ്ങള്‍ ഇരുപതു പിന്നിട്ടു ഇന്ന് ഞാന്‍

രോഗിയായി ധനികനായി മടങ്ങുവാന്‍ ഒരുങ്ങുന്നു

ദേശത്തിര്തികള്‍ ഭേദിച്ച സവ്ഹൃദം

ചാറ്റിങ്ങിലൂടെ നേടിയ സ്നേഹിതര്‍

പ്രശ്ശരും പ്രമേഹവും കൊളസ്ട്രോളും പിന്നെ

പലവട്ടം മാറ്റിയ പുക വലി ശീലവും

അമ്മതന്‍ ചാരത് ചാന്ജോന്നിരിക്കുവാന്‍

സ്നേഹമാ കുളത്തില്‍ നീന്തി കുളിക്കുവാന്‍

കഴിയുമോ എനിക്കിനി സമയം ലഭിക്കുമോ

അച്ഛനെ കണ്ടൊരു ഓര്‍മയില്ലെങ്കിലും

ഒരച്ചനായി മാറുവാന്‍ കുഞ്ഞിനെ ലാളിക്കാന്‍

കഴിയുമോ എനിക്കിനി സമയം ലഭിക്കുമോ.....

മോഹങ്ങളെല്ലാം ഒളിപ്പിച്ചു വെച്ചെന്റെ

ദേഹത്തെ ചൂടിനായി കൊതിച്ചൊരു ഭാര്യക്ക്‌

മരോടനച്ചു ചേര്‍ത്ത് പിടിച്ചെന്റെ

സ്നേഹത്തിന്‍ ചുംബനം നല്‍കുവാന്‍ കഴിയുമോ

സമയം ലഭിക്കുമോ...

നഷ്ടങ്ങലോര്‍ത്തു ഞാന്‍ കരയുന്നുവെങ്കിലും

ഇറ്റു വീഴാനില്ലൊരു കണ്ണ് നീര്‍ തുള്ളിയും

ഖുര്‍ആന്‍ ഏഞ്ചല്‍ഫിഷ് മനം കവരുന്നു

കോഴിക്കോട്: വാലില്‍ വിശുദ്ധ ഖുര്‍ആന്‍ പദങ്ങള്‍ വഹിക്കുന്ന മീന്‍ ആസ്വാദകരുടെ മനം കവരുന്നു. വാലിന്റെ ഇരുവശങ്ങളിലുമാണ് അറബിക് ലിപിയുടെ രൂപത്തില്‍ പദങ്ങളുള്ളത്. ‘ലാഹിലാഹ ഇല്ലള്ളാ’ എന്ന് വാലിന്റെ ഒരു ഭാഗത്തും മറു ഭാഗത്ത് ‘ഷാനി അല്ലാ’ എന്നും തെളിയും. ഏഞ്ചല്‍ ഫിഷെന്നു വിളിക്കുന്ന മീനിനെ കോഴിക്കോട് കോന്നാട് ബീച്ചിലെ കേന്ദ്ര ഫിഷറീസ് വകുപ്പിന്റെ കടല്‍ മത്സ്യ അക്വേറിയത്തിനാണ് ലഭിച്ചത്. വിഴിഞ്ഞം സ്വദേശിയായ മത്സ്യതൊഴിലാളിയാണ് മീനിനെ ഫിഷറീസിന് നല്‍കിയത്.


പോമാകാന്തസ് സെമിസര്‍ക്കുലാറ്റസ് എന്ന ശാസ്ത്രീയ നാമത്തില്‍ അറിയപ്പെടുന്ന മനോഹര മത്സ്യം വിഴിഞ്ഞത്തു നിന്നുമാണ് ലഭിച്ചത്. അത്യപൂര്‍വ്വമായ ഈ മത്സ്യം കിഴക്കന്‍ ആഫ്രിക്ക, ജപ്പാന്‍, ഓസ്ട്രേലിയ എന്നിവിടങ്ങളില്‍ കാണപ്പെടുന്ന മത്സ്യം കേരളത്തില്‍ വിഴിഞ്ഞത്തു നിന്നു മാത്രമേ കാണപ്പെടുന്നുള്ളൂ. മീനിന്റെ ചെറുപ്രായത്തില്‍ കറുത്ത ശരീരത്തില്‍ നീലയും വെള്ളയും കലര്‍ന്ന അര്‍ദ്ധചന്ദ്രാകാരമായി അലങ്കരിച്ചതുപോലെയാണുള്ളത്. ചെറിയ നീല നിറത്തിലുള്ള പുള്ളികളും നിറഞ്ഞു നില്‍ക്കുന്നു. മഞ്ഞയും തവിട്ടും നിറത്തില്‍ മനോഹരമായിട്ടാണ് മീനിന്റെ പ്രധാന ഭാഗമുള്ളത്. അക്വേറിയത്തില്‍ ഏഞ്ചല്‍ഫിഷ് എത്തിയതോടെ ധാരാളം കാഴ്ചക്കാരുടെ വരവ് വര്‍ദ്ധിച്ചിട്ടുണ്ടെന്ന് സീനിയര്‍ സൈന്റിസ്റ്റ് ഡോ. പി.പി മനോജ്കുമാര്‍ പറഞ്ഞു. രാവിലെ പത്തു മണി മുതല്‍ വൈകുന്നേരം ഏഴു വരെയാണ് പ്രദര്‍ശന സമയം